Pages

Sunday, January 19, 2014

മൈനസ് ബോൾ

വർഷങ്ങൾക്ക് മുമ്പാണ്. 
ഫിഫയുടെ മൈനസ് ബോൾ നിയമങ്ങൾക്കു മുമ്പുള്ള കഥ. 
ബൂട്സും ഷൊർറ്റ്സും ഇല്ലാതെ വെറും കാലു കൊണ്ട് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന നാട്ടിൻപുറത്തെ ഒരു പറ്റം ജനങ്ങള്. കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളും മൊട്ട പറമ്പുകളും ആയിരുന്നു അവരുടെ താവളം. ശക്തിയുടെ പര്യായമായിരുന്നു മൊയ്ദു എന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ ഫോർവേഡ് താരം. മൊയ്ദു ഗോൾ പോസ്റ്റിലേക്ക് അടിച്ച ഒരു ബോൾ ലക്‌ഷ്യം തെറ്റി പോയി ഒരു പറങ്കി മാവിൽ ചെന്ന് കൊണ്ടപ്പോൾ ഒരു കൊമ്പു മൊത്തം താഴെ പൊട്ടി വീണതിനു ശേഷമാണത്രേ അയാള് ടീമിന്റെ സ്ഥിരം ഫോർവേഡ് ആയത്. അതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ ടീമിന്റെ ഫുൾ ബാക്ക് ചോയിയേട്ടൻ. ഏതൊരു ടീമിന്റെയും ഫോർവേഡ് താരങ്ങളുടെ പേടി സ്വപ്നം. ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന ചോയിയേട്ടൻ. പിന്നെ ഗോൾ കീപ്പർ സുലൈമാൻ. ചെറുതായിട്ട് ഒന്ന് രണ്ടു പിരി ലൂസ് ഉണ്ടെന്നു അസൂയാലുക്കൾ പറയും. ആള് ധൈര്യവാൻ. ചീറിപ്പാഞ്ഞു വരുന്ന ഏതൊരു പന്തും നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കും സുലൈമാൻ. 
ചുരുക്കി പറഞ്ഞാൽ ഒന്നിനൊന്നു മെച്ചപ്പെട്ട കിടിലൻ കളിക്കാർ ഞങ്ങളുടെ ടീമിൽ ഉണ്ടായിട്ടും ടൂർണമെന്റുകളിൽ ഞങ്ങളുടെ ടീം തോൽക്കും. സാധാരണ തോൽവിയല്ല. സെൽഫ് ഗോൾ വീണാണ് തോൽവി. ഇതൊരു പതിവായപ്പോൾ തോൽ‌വിയിൽ മനം നൊന്ത ഒരു ആരാധകനും നാട്ടു പ്രമാണിയുമായ മാനുഹാജി  സുലൈമാനോട്‌ ചൂടായി.
 "ജ്ജ് എന്ത് ഗോളിയാ ഡാ... ഏതു വല്ല്യ അടിയും പുടിച്ച് ആളാവണ അനക്ക്‌ മൈനസ് ബോൾ പുടിച്ചാൽ എന്താടാ?"
സുലൈമാന്റെ മറുപടി. "ഹാജിയാരെ, മൊയ്ദൂന്റെ അടി ഞാൻ പുടിക്കും. ചോയിന്റെ മയിനസ്... ആ ബോൾ ന്നെക്കൊണ്ടെന്നല്ല ഒരാളെക്കൊണ്ടും പുടിക്കാൻ കൈയൂല... ഓൻ ജീവനെ പേടീൽ അടിക്കണേ ആ മയ്നസ് ബോളിന്റെ വെയിറ്റ് ങ്ങക്ക് പറഞ്ഞാൽ മനസ്സിലാവൂല....." 

4 comments: