tag:blogger.com,1999:blog-13415154234106853532024-02-19T08:07:06.862-08:00MALABAR JOKESERANADAN THAMASHAKALsayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.comBlogger18125tag:blogger.com,1999:blog-1341515423410685353.post-12787203999215884422014-11-03T00:10:00.003-08:002014-11-03T00:11:20.733-08:00സദാചാര കോടതി<div dir="ltr" style="text-align: left;" trbidi="on">
രംഗം ഒന്ന്. ഒരു വേനല്‍ക്കാല പുലരി. സമയം രാവിലെ പതിനൊന്നു മണി. ഒരു കോടതി വരാന്ത. ചീഫ് ജസ്റ്റീസ് 'ഓങ്ങന്‍ കുറുപ്പ് ' തന്റെ അംഗ
രക്ഷകരോടൊപ്പം സുസ്മേര വദനനായി നടന്നുവരുന്നു. ഇതേ സമയം വക്കീല്‍
ഇബ്രുവിനേയും കാത്ത് വരാന്തയുടെ ഒരു തൂണും ചാരി നില്‍പ്പാണ് കൊണ്ടോട്ടി കുഞ്ഞാപ്പു. മുഖത്തേക്ക് വെയില് നാളം ഏല്ക്കുന്നതിനാല് തന്റെ മുഖം അല്പം
കോട്ടിയിട്ടാണ് കുഞ്ഞാപ്പുവിന്റെ നില്‍പ്പ്. അതു വഴി കടന്നുപോകുന്ന ജഡ്ജി കുഞ്ഞാപ്പുവിന്റെ മുഖത്തേക്ക് ഒന്ന് കൂടി തറപ്പിച്ചു നോക്കുന്നു. കുഞ്ഞാപ്പുവിന്റെ
മുഖത്തിന് മാറ്റമില്ല. തന്നെ പല്ലിളിച്ചു കാണിക്കാന്‍ ഈ രാജ്യത്ത് തന്റെ
ഭാര്യയെ കൂടാതെ വേറൊരു എമ്പോക്കിയോ? ചീഫ് ജസ്റ്റീസ് കൊപാകുലനാവുന്ന ഭാവം
ക്ളോസപ്പില്‍....<br />
.........................................................................................................<br />
രംഗം രണ്ട്. കോടതിയുടെ അകം. ഇരിപ്പിടത്തില്‍ ഉപവിഷ്ടനാവുന്ന ജഡ്ജി. അകത്ത്
ഡ്യൂട്ടിയിലുള്ള പോലീസുകാരില്‍ ഒരാളെ വിളിച്ചു തൂണും ചാരി നില്ക്കുന്ന കുഞ്ഞാപ്പുവിനെ പ്രതിക്കൂട്ടിലേക്ക് കൊണ്ട് വരാന്‍ കല്പ്പിക്കുന്നു. കാരണം
അറിയാഞ്ഞിട്ടു പോലും യാതൊരു കൂസലും ഇല്ലാതെ കുഞ്ഞാപ്പു പ്രതിക്കൂട്ടില്‍
നില്ക്കുന്നു. ജഡ്ജി കുറ്റപത്രം എഴുതി അതു വായിക്കുന്നു. "ബഹുമാനപ്പെട്ട
കോടതി വരാന്തയില്‍ മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ അതുവഴി
പോകുന്നവരെയും വരുന്നവരെയും അവഹേളിക്കുന്ന രീതിയില്‍ പല്ലിളിച്ചു ഗോഷ്ടി
കാണിക്കുന്ന ഈ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ല. ആയതിനാല്‍ പ്രതിയുടെ
പ്രായം ആരോഗ്യം ഇവ കണക്കിലെടുത്ത് പ്രതിയില്‍ നിന്നും ആയിരം രൂപ പിഴയും
കോടതി പിരിയുന്നത് വരെ തടവും ഈ കോടതി വിധിച്ചിരിക്കുന്നു. പ്രതിക്ക്
എന്തെങ്കിലും ബോധിപ്പിക്കാന്‍ ഉണ്ടോ?"<br />
"ഉണ്ട് ഏമാനേ... ആയിരം ഉലുവ ഈ
കൊണ്ടോട്ടി കുഞ്ഞാപ്പുന് വെറും പുല്ലാ...അതു ചോയിക്കാന് വേണ്ടി ന്നെ ഈ
കൂട്ടില്ക്ക് വിളിച്ചു വരുത്തേണ്ട വല്ല കാര്യും
ണ്ടായിരുന്നോ....ചോയിച്ചാല് ഞാന്‍ പൊറത്ത് ന്ന് തന്നെ തരൂലായിരുന്നോ...."<br />
ഇത്രയും പറഞ്ഞ് തന്റെ ഉടുമുണ്ട് പൊക്കി ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും ആയിരം രൂപ എടുത്തു കൊടുക്കുന്നു. ഉടനെ ജഡ്ജി <br />
"വീണ്ടും കോടതിയെ അപമാനിച്ചു... കോടതിയില്‍ മുണ്ട് പൊക്കി കാണിച്ചതിന്
പ്രതിക്ക് രണ്ടായിരം രൂപ പിഴ അടക്കാന്‍ ഈ കോടതി വിധിക്കുന്നു..."<br />
..................................................................................................................<br />
രംഗം മൂന്ന്. അതേ കോടതിയുടെ മുന്‍ഭാഗം. കുഞ്ഞാപ്പുവിന്റെ ചുറ്റും വിവിധ ചാനല്‍
റിപ്പോര്‍ട്ടര്‍മാര്‍... കുഞ്ഞാപ്പുന്റെ പ്രതികരണം<br />
"വെയില് കൊണ്ടപ്പോ നെറ്റി
ചുളിച്ചതിനു ആയിരം രൂപ...പൈസ എടുക്കാന്‍ ട്രൌസറില് കയ്യിട്ടതിനു രണ്ടായിരം
രൂപ...ഇതൊക്കെ ഞാന്‍ അറിയാതെ ചെയ്തതാ... ഇപ്പം ഞാന്‍ പോണൂ... പോയിട്ട്
ഞാന്‍ നവംബര്‍ രണ്ടാം തീയതി ഒരു വരവ് വരും. ഒറ്റക്കല്ല...ന്റെ നാട്ടിലെ ഉളുപ്പില്ലാത്ത ന്റെ ചെങ്ങായ്മാരെ മുഴുവന്‍ അണ്ടര്‍വെയര്‍
ഇടാതെ ഇവടെ കൂട്ടിക്കൊണ്ടു ഒരു വരവ് വരും. അന്ന് ഞങ്ങള്‍ എല്ലാരും കൂടി ആ
ജഡ്ജിക്ക് ഒരു പണി കൊടുക്കും. ഞങ്ങള്‍ മുന്നും പിന്നും കാട്ടിക്കൊടുക്കും.
പൈസ എത്ര അടക്കേണ്ടി ബന്നാലും ഈ കുഞ്ഞാപ്പുന് പുല്ലാ....."</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com1tag:blogger.com,1999:blog-1341515423410685353.post-72219114386405344292014-11-02T01:17:00.000-07:002014-11-02T23:57:35.066-08:00കിണ്ടി...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDGpzKHw8FEpMxSeKo5Z2EShWZMPQpJLi950Wo1Uwr8VmsgwocxpfOo0pFNckbOsjFqvjSCtKYElM6VtSRmIzDswmKW3rTzEdRBgQWY5xSr7Uf4NBgSKARs_FXfUk9sYRxUOE69a8Svk8T/s1600/kindi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDGpzKHw8FEpMxSeKo5Z2EShWZMPQpJLi950Wo1Uwr8VmsgwocxpfOo0pFNckbOsjFqvjSCtKYElM6VtSRmIzDswmKW3rTzEdRBgQWY5xSr7Uf4NBgSKARs_FXfUk9sYRxUOE69a8Svk8T/s1600/kindi.jpg" height="228" width="320" /></a></div>
ചെറുപ്പത്തില്‍ കേട്ട, എന്റെ ഉമ്മ പറഞ്ഞ ഒരു കഥയാണ്. ഒരു മുസ്ലിം
കല്യാണ വീട്. കല്യാണത്തിന്റെ തലേദിവസം രാത്രി കുടുംബങ്ങള്‍ എല്ലാം ഒത്തു
കൂടിയിട്ടുണ്ട്. സ്ത്രീകള്‍ എല്ലാവരുംകൂടി ഒരു മുറിയില്‍ സൊറ പറഞ്ഞു
ഇരിക്കുകയാണ്. കൂട്ടത്തില്‍ പ്രായം ചെന്ന ഒരു വലിയുമ്മ വെറ്റിലയും മുറുക്കി
മാറി ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ അകത്തുണ്ടായിരുന്ന വെള്ളം
നിറച്ച ഒരു കിണ്ടിയുമായി ഒരു സ്ത്രീ മൂത്രമൊഴിക്കാന്‍ പുറത്തേക്കു പോയി.
(ഇന്നത്തെപ്പോലെ അകത്തു കക്കൂസും കുളിമുറിയും അന്നില്ലായിരുന്നു) ആ സ്ത്ര<span class="text_exposed_show">ീ
തിരിച്ചു വന്നു. കിണ്ടിയിലെ വെള്ളം പാതി തീര്‍ന്നിരുന്നു. കുറച്ചു കഴിഞ്ഞു
വേറൊരു സ്ത്രീ പുറത്തു പോയി വന്നതോടെ കിണ്ടി കാലിയായി. പിന്നീട്
പോകുന്നവര്‍ വെള്ളം ഇല്ലാത്ത കിണ്ടിയുമായാണ് മൂത്രപ്പുരയിലേക്ക്
പോകുന്നത്. എന്നാല്‍ എല്ലാരും കിണ്ടിയില്‍ നിറയെ വെള്ളമുണ്ടെന്നു
മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ പിടിച്ചാണ് പോക്ക്. ആ വലിയുമ്മ
ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ വല്ല്യുമ്മ ഒരു
സ്ത്രീയോട് പറഞ്ഞു: "മോളേ...അടുക്കളയില്‍ ചെന്ന് ആ 'ചെരവ' ഇങ്ങോട്ട് കൊണ്ട്
വാ..."<br /> ചിരവയുമായി ഇരുട്ടിലേക്ക് ഇറങ്ങിയ വല്ല്യുമ്മ മുറിയിലുണ്ടായിരുന്നവരോട് പറഞ്ഞു: "കുട്ട്യോളെ...ഞാനൊന്ന് മൂത്രം പാത്തി വരാം..."<br /> ഒരു സ്ത്രീ ചോദിച്ചു.<br /> "മൂത്രം ഒഴിക്കാന്‍ എന്തിനാ വല്ലിമ്മാ ചെരവ"<br /> "അതോ...എല്ലാരും തൊണക്ക് ഒരു കിണ്ടി കൊണ്ടോകുന്നു...ഞാന്‍ ചെരവ കൊണ്ടോകുന്നു.."<br />
(ഇതിനകത്തെ ഹാസ്യത്തെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഇതില്‍ അടങ്ങിയ ഒരു
സന്ദേശമുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ ആരും ശ്രദ്ധിക്കുന്നില്ല
എന്ന വിശ്വാസത്തില്‍ വെള്ളമില്ലാത്ത കിണ്ടിയുമായി നമ്മളൊക്കെ ജീവിതത്തില്‍
പലവട്ടം മൂത്രം ഒഴിക്കാന്‍ പോയിട്ടില്ലേ...)</span><br />
<div class="text_exposed_show">
ഒരുപാട് പറഞ്ഞു തന്നു. തമാശകളും അല്ലാത്തതും...ഇനിയും പലതും പറയാന്‍
ബാക്കി വെച്ച് ഉമ്മ വിട പറഞ്ഞിട്ട് പത്തു വര്‍ഷം തികയുന്നു....</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com0tag:blogger.com,1999:blog-1341515423410685353.post-66563528119318493642014-01-20T07:48:00.001-08:002014-01-20T07:48:44.325-08:00പടച്ചോനെ കണ്ടോ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
കള്ളൻ അയമു പെരകമണ്ണ ഗ്രാമത്തിന്റെ ഒരു കുരുവായിരുന്നു. എപ്പോഴാണ് എവിടെയാണ് പൊട്ടുക എന്നറിയാത്ത ഒരു കുരു. കണ്ണിൽ കണ്ട, പൊക്കാൻ പറ്റുന്ന എന്തും അയമു പൊക്കിയിരിക്കും. പോലീസിന്റെയും നാട്ടുകാരുടെയും അടിയും കുത്തും ചവിട്ടുമൊക്കെ ആവോളം കൊണ്ടിട്ടും അയമു നന്നായിട്ടില്ല. ഒടുവിൽ ഒസ്സാൻ കുഞ്ഞാപ്പു നാട്ടുകാരുടെ മുൻപിൽ ഒരു നിർദ്ദേശം വെച്ചു. അടുത്തിടെ പള്ളിയിൽ പുതുതായി വന്ന ഇമാം കാസിം മുസ്ലിയാർ ചുരുങ്ങിയ നാൾ കൊണ്ട് എത്രയോ കുരുത്തം കെട്ട ചെറുക്കന്മാരെ ഉപദേശിച്ചു നന്നാക്കിയെടുത്തിട്ടുണ്ട്. അവരൊക്കെ ഇപ്പോൾ ക്രത്യമായി പള്ളിയിലും വരുന്നുണ്ട്. അയമുവിനെയും ഒന്ന് ഉപദേശിച്ചു നന്നാക്കാൻ മുസ്ലിയാരെ ഏൽപ്പിച്ചാലോ? അങ്ങനെ നാട്ടുകാര്‍ അയമുവിന്റെ കാര്യം മുസ്ലിയാരെ ഏൽപ്പിച്ചു. കാസിം മുസ്ലിയാർ ഒരു വൈകുന്നേരം അയമുവിനെയും കൂട്ടി നടക്കാൻ ഇറങ്ങി. ചാലിയാറിന്റെ തീരത്ത് പോയി രണ്ടു പേരും ഇരുന്നു. മുസ്ലിയാർ ഉപദേശം തുടങ്ങി. എന്ത് പറഞ്ഞാലും അയമു അതിനെ എതിർത്ത് സംസാരിക്കും. മുസ്ലിയാർ ക്ഷമയുടെ നെല്ലിപ്പലക കാണാനും തുടങ്ങി. ഒടുവിൽ മുസ്ലിയാർ പടച്ചോന്റെ കാര്യം പറഞ്ഞു. അയമുവിനു ഒരു കൂസലുമില്ല. പടച്ചോനെ കാണാതെ വിശ്വസിക്കില്ല എന്നായി അയമു. പടച്ചോനെ കാണാൻ പറ്റില്ലെന്ന മുസ്ലിയാരുടെ വാദങ്ങളൊന്നും അയമു അംഗീകരിക്കുന്നില്ല. അവസാനം ദേഷ്യം സഹിക്ക വയ്യാതെ മുസ്ലിയാർ അയമുവിനെയും കൊണ്ട് പുഴയിലേക്ക് എടുത്തു ചാടി. നിലയില്ലാ വെള്ളത്തിൽ അയമുവിന്റെ തല പിടിച്ചു വെള്ളത്തിൽ മുക്കി പിടിച്ചു ശ്വാസം പോകുമെന്ന അവസ്ഥയിൽ പൊക്കി പിടിച്ചു ചോദിച്ചു...</div>
<div style="text-align: justify;">
"പടച്ചോനെ കണ്ടോ അയമൂ ..."</div>
<div style="text-align: justify;">
"ഇല്ല മൊയ്ലിയാരെ..."</div>
<div style="text-align: justify;">
വീണ്ടും ഇത് തന്നെ ആവർത്തിച്ചു..പല പ്രാവശ്യം ആയപ്പോൾ മുങ്ങി പൊങ്ങിയ അയമു മുസ്ലിയാരോട് തിരിച്ചൊരു ചോദ്യം...</div>
<div style="text-align: justify;">
"അല്ല മൊയിലിയാരെ... നിക്കൊരു സംശയം...ഈ പടച്ചോൻ ഇവടെതന്നെയാണ് മുങ്ങിയത് ന്ന് ങ്ങൾക്ക് നല്ല ഒറപ്പുണ്ടോ..."</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com3tag:blogger.com,1999:blog-1341515423410685353.post-61707673451503212722014-01-20T03:27:00.001-08:002014-01-20T03:27:25.271-08:00പാവപ്പെട്ടവരെ സഹായിച്ചവർ<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
സ്വർഗത്തിന്റെ കാവൽക്കാരൻ പുണ്യവാളൻ സ്വർഗത്തിൽ പ്രവേശിച്ച ഓരോരുത്തരെയായി വിലയിരുത്തുകയാണ്. അന്ന് സ്വർഗത്തിൽ എത്തിയവർക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഭൂമിയിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടും ചില സൽപ്രവർത്തികൾ അവരെ സ്വർഗത്തിൽ എത്തിച്ചു. ആദ്യം എത്തിയ ഒരു ക്രിമിനൽ വക്കീലിനോട് പുണ്യവാളൻ ചോദിച്ചു. "ഒരുപാട് കൊടും കുറ്റവാളികൾക്ക് വേണ്ടി വാദിച്ചു അവരെ കൊലമരത്തിൽ നിന്നും രക്ഷിച്ചു ക്രൂരത കാട്ടിയ താൻ എങ്ങിനെ സ്വർഗത്തിൽ എത്തി?"</div>
<div style="text-align: justify;">
വക്കീൽ : "നിഷ്ക്കളങ്കരായ ഏതാനും പാവപ്പെട്ടവരെ ഞാൻ കൊലക്കയറിൽ നിന്നും രക്ഷിച്ചിട്ടുണ്ട് പ്രഭോ.."</div>
<div style="text-align: justify;">
"ശരി...താൻ ആ കാണുന്ന മഞ്ഞ ലൈറ്റ് ഇട്ട റൂമിലേക്ക് പൊയ്ക്കോളൂ..."</div>
<div style="text-align: justify;">
അടുത്തതായി ഒരു ഡോക്ടർ എത്തി.</div>
<div style="text-align: justify;">
" രോഗികളിൽ നിന്നും പണം പിടുങ്ങിയിരുന്ന താൻ എങ്ങിനെ ഇവിടെ എത്തി.?"</div>
<div style="text-align: justify;">
"പാവപ്പെട്ട കുറെ രോഗികളെ ഞാൻ സൗജന്യമായി ചികിൽസിച്ചിരുന്നു പ്രഭോ.."</div>
<div style="text-align: justify;">
" ഓ...താൻ ആ കാണുന്ന നീല ലൈറ്റ് കാണുന്ന റൂമിലേക്ക് നടന്നോളൂ..."</div>
<div style="text-align: justify;">
പിന്നീട് എത്തിയത് ഒരു അദ്ധ്യാപകൻ.</div>
<div style="text-align: justify;">
"കുട്ടികളെ ക്രൂരമായി മർദ്ദിച്ചു പഠിപ്പിച്ചിരുന്ന താങ്കള്‍ എങ്ങിനെ ഇവിടെയെത്തി...?"</div>
<div style="text-align: justify;">
"ഒരു പാട് പാവങ്ങളായ കുട്ടികളെ ഒട്ടും മർദ്ദിക്കാതെ തന്നെ പഠിപ്പിച്ചിട്ടുണ്ട് പ്രഭോ..."</div>
<div style="text-align: justify;">
"താങ്കൾ ആ കാണുന്ന വെള്ള ലൈറ്റ് കാണുന്ന മുറിയിലേക്ക് പോയിക്കോളൂ..."</div>
<div style="text-align: justify;">
അടുത്തതായി എത്തിയത് ഒരു വേശ്യ...</div>
<div style="text-align: justify;">
"താൻ എങ്ങിനെ ഇവിടെയെത്തി...?"</div>
<div style="text-align: justify;">
"ഭൂമിയിൽ ഒരുപാട് പാവപ്പെട്ടവരെ ഞാനും സുഖിപ്പിച്ചിട്ടുണ്ട് പ്രഭോ..."</div>
<div style="text-align: justify;">
ഒരു നിമിഷം ആലോചിച്ചു പുണ്യവാളൻ: " താൻ ദേ... ആ കാണുന്ന എന്റെ റൂമിലേക്ക് നടന്നോളൂ..."</div>
<div style="text-align: justify;">
............................ </div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com1tag:blogger.com,1999:blog-1341515423410685353.post-34375880180544612862014-01-19T00:39:00.001-08:002014-01-19T00:40:09.846-08:00മൈനസ് ബോൾ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
വർഷങ്ങൾക്ക് മുമ്പാണ്. </div>
<div style="text-align: justify;">
ഫിഫയുടെ മൈനസ് ബോൾ നിയമങ്ങൾക്കു മുമ്പുള്ള കഥ. </div>
<div style="text-align: justify;">
ബൂട്സും ഷൊർറ്റ്സും ഇല്ലാതെ വെറും കാലു കൊണ്ട് ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന നാട്ടിൻപുറത്തെ ഒരു പറ്റം ജനങ്ങള്‍. കൊയ്ത്തു കഴിഞ്ഞ നെല്പാടങ്ങളും മൊട്ട പറമ്പുകളും ആയിരുന്നു അവരുടെ താവളം. ശക്തിയുടെ പര്യായമായിരുന്നു മൊയ്ദു എന്ന ഞങ്ങളുടെ ഗ്രാമത്തിന്റെ ഫോർവേഡ് താരം. മൊയ്ദു ഗോൾ പോസ്റ്റിലേക്ക് അടിച്ച ഒരു ബോൾ ലക്ഷ്യം തെറ്റി പോയി ഒരു പറങ്കി മാവിൽ ചെന്ന് കൊണ്ടപ്പോൾ ഒരു കൊമ്പു മൊത്തം താഴെ പൊട്ടി വീണതിനു ശേഷമാണത്രേ അയാള്‍ ടീമിന്റെ സ്ഥിരം ഫോർവേഡ് ആയത്. അതുപോലെ തന്നെയായിരുന്നു ഞങ്ങളുടെ ടീമിന്റെ ഫുൾ ബാക്ക് ചോയിയേട്ടൻ. ഏതൊരു ടീമിന്റെയും ഫോർവേഡ് താരങ്ങളുടെ പേടി സ്വപ്നം. ഉരുക്കുകോട്ട എന്നറിയപ്പെട്ടിരുന്ന ചോയിയേട്ടൻ. പിന്നെ ഗോൾ കീപ്പർ സുലൈമാൻ. ചെറുതായിട്ട് ഒന്ന് രണ്ടു പിരി ലൂസ് ഉണ്ടെന്നു അസൂയാലുക്കൾ പറയും. ആള് ധൈര്യവാൻ. ചീറിപ്പാഞ്ഞു വരുന്ന ഏതൊരു പന്തും നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കും സുലൈമാൻ. </div>
<div style="text-align: justify;">
ചുരുക്കി പറഞ്ഞാൽ ഒന്നിനൊന്നു മെച്ചപ്പെട്ട കിടിലൻ കളിക്കാർ ഞങ്ങളുടെ ടീമിൽ ഉണ്ടായിട്ടും ടൂർണമെന്റുകളിൽ ഞങ്ങളുടെ ടീം തോൽക്കും. സാധാരണ തോൽവിയല്ല. സെൽഫ് ഗോൾ വീണാണ് തോൽവി. ഇതൊരു പതിവായപ്പോൾ തോൽവിയിൽ മനം നൊന്ത ഒരു ആരാധകനും നാട്ടു പ്രമാണിയുമായ മാനുഹാജി സുലൈമാനോട് ചൂടായി.</div>
<div style="text-align: justify;">
"ജ്ജ് എന്ത് ഗോളിയാ ഡാ... ഏതു വല്ല്യ അടിയും പുടിച്ച് ആളാവണ അനക്ക് മൈനസ് ബോൾ പുടിച്ചാൽ എന്താടാ?"</div>
<div style="text-align: justify;">
സുലൈമാന്റെ മറുപടി. "ഹാജിയാരെ, മൊയ്ദൂന്റെ അടി ഞാൻ പുടിക്കും. ചോയിന്റെ മയിനസ്... ആ ബോൾ ന്നെക്കൊണ്ടെന്നല്ല ഒരാളെക്കൊണ്ടും പുടിക്കാൻ കൈയൂല... ഓൻ ജീവനെ പേടീൽ അടിക്കണേ ആ മയ്നസ് ബോളിന്റെ വെയിറ്റ് ങ്ങക്ക് പറഞ്ഞാൽ മനസ്സിലാവൂല....." </div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com4tag:blogger.com,1999:blog-1341515423410685353.post-65850603927200375052014-01-15T09:26:00.000-08:002014-01-15T09:44:05.261-08:00പരലോകത്തും ഫുട്ബോൾ<div dir="ltr" style="text-align: left;" trbidi="on">
ഫുട്ബാൾ കമ്പക്കാരുടെ നാടായ മലപ്പുറത്തെ രണ്ടു സുഹൃത്തുക്കൾ പോക്കരും ബീരാനും. പന്തുകളി എവിടെയുണ്ടെങ്കിലും അവർ ഒരുമിച്ചു പോയി കാണും. പ്രായം ഏറിയതോടെ മക്കളുടെയും പേരക്കുട്ടികളുടെയും കണ്ണ് വെട്ടിച്ചാണ് കളി കാണാൻ പോക്ക്. മരിച്ചു കഴിഞ്ഞാൽ പരലോകത്ത് ഫുട്ബാൾ കളി ഉണ്ടാവുമോ എന്ന് രണ്ടു പേർക്കും സംശയം. അതിനു പരിഹാരം എന്നോണം രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തി. ആരാണോ ആദ്യം മരിക്കുന്നത് അയാള്‍ പരലോകത്തെ പന്ത് കളിയുടെ വിവരങ്ങൾ അതീവ രഹസ്യമായി മറ്റെയാളെ അറിയിക്കണം.<br />
നാളുകൾ കഴിഞ്ഞു. ഒരു ദിവസം പോക്കര് മരിച്ചു. കൂട്ടുകാരന്റെ വേർപാടിൽ മനം നൊന്തു കഴിയുകയായിരുന്ന ബീരാന്റെ മുൻപിൽ ഒരു രാത്രി പോക്കര് പ്രത്യക്ഷപ്പെട്ടു. "ബീരാനേ, പരലോകത്തെ പന്തുകളിയെ കുറിച്ച് രണ്ടു കാര്യങ്ങൾ നെന്നോട് പറയാനുണ്ട്. ഒന്ന് നെനെക്ക് സന്തോഷം ഉള്ളതും ഒന്ന് ദുഖവും. ഏതു വേണം?"<br />
"ആദ്യം സന്തോഷമുള്ള വാർത്ത പോരട്ടെ"<br />
" സന്തോഷമുള്ള വാർത്ത പരലോകത്തും ഫുട്ബോൾ ഉണ്ടെടാ... സെവൻസ് ടൂർണമെന്റ് വരെ നടക്കുന്നുണ്ട്. സങ്കടമുള്ള വാർത്ത നാളത്തെ കളിയിൽ ലൈൻ റഫറി നീയാണ് ബീരാനേ...."</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com1tag:blogger.com,1999:blog-1341515423410685353.post-80054109213445563992013-02-02T02:05:00.002-08:002013-02-02T02:05:25.960-08:00പൂവിന്റെ പേര് പറയൂ...<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. കോട്ടയത്തു
നിന്നും പുതുതായി സ്കൂളില്‍ ഒരു സാര്‍ വന്നു. പേര് മാത്തുകുട്ടി. ഞങ്ങള്‍ക്ക്
തികച്ചും അപരിചിതമായ കോട്ടയം സ്റ്റൈല്‍ മലയാളം ആദ്യമായി കേള്‍ക്കുന്നതും സാറില്‍ നിന്നാണ്.
‘ച്ച് പുട്യാട് ല്ലാ’ എന്നതിന് ‘എനിക്കറിയത്തില്ല’ എന്ന് സാര്‍ പറഞ്ഞത് കേട്ടു
ഞങ്ങള്‍ ഒരു പാട് കളിയാക്കി ചിരിച്ചിട്ടുണ്ട്. ഞങ്ങള്‍ സംസാരിച്ചിരുന്ന ഏറനാടന്‍
സ്ലാന്ഗ് അതായിരുന്നു ഞങ്ങള്‍ക്കറിയാവുന്ന മലയാളം.</span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഒരു ദിവസം സാര്‍ പുതിയൊരു കാര്യം ക്ലാസ്സില്‍ പറഞ്ഞു.
കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരു പൂവിന്റെ പേരു പറഞ്ഞാല്‍ ആ കുട്ടിയുടെ സ്വഭാവ
വിശേഷങ്ങള്‍ സാറ് പറയും. </span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ആദ്യത്തെ ഊഴം ക്ലാസ് ലീഡര്‍ സുരേഷിന്റെതായിരുന്നു. സുരേഷ്
എണീറ്റ് നിന്ന് പറഞ്ഞു. “ചെമ്പരത്തി”</span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">സാറ് സുരേഷിന്റെ സ്വഭാവ ഗുണങ്ങള്‍ പറഞ്ഞു.
ഏതാണ്ടൊക്കെ ശരിയായിരുന്നെന്ന് ഞങ്ങള്‍ക്ക് തോന്നി. പിന്നീട് ഓരോരുത്തരായി
സുപരിചിതമായ ഓരോ പൂക്കളുടെ പേരും പറഞ്ഞു... റോസ്, ചെമ്പകം, മല്ലിക.... അങ്ങനെ
നീണ്ടു.</span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">അടുത്ത ഊഴം കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞാപ്പുവിന്റെതായിരുന്നു...</span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">കണ്ണും പൂട്ടി നിന്ന് കുഞ്ഞി മുഹമ്മദ് ഉറക്കെ വിളിച്ചു
പറഞ്ഞു. “ചക്കര കേങ്ങിന്റെ പുഗ്”</span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">കേട്ട സാറിന് ഒന്നും മനസ്സിലായില്ല...
(മധുരക്കിഴങ്ങിന്റെ പൂവ്) എന്നാണ് കുഞ്ഞി മുഹമ്മദ് ഉദ്ദേശിച്ചത് എന്ന് പറഞ്ഞു
കൊടുക്കാന്‍ ഞങ്ങള്‍ക്കും തോന്നിയില്ല...</span><span lang="EN-US"><o:p></o:p></span></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ansi-language: EN-US; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">“ലോകത്തില്‍ എന്ത് മാത്രം പൂകള് ഒണ്ട്... കര്‍ത്താവെ
ഇതെന്നാ പൂവാ ഡോ” എന്ന സാറിന്റെ ചോദ്യത്തിന് കുഞ്ഞി മുഹമ്മദിന്റെ മറുപടി ഇങ്ങനെ...
“ചക്കര കേങ്ങിന്റെ പുഗ് അറ്യാത്ത ഇയാള്‍ എവുട്ത്തെ മാസ്റ്റാ ഡാ ..”</span><span lang="EN-US"><o:p></o:p></span></div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com8tag:blogger.com,1999:blog-1341515423410685353.post-22899285908573358232013-02-01T01:37:00.000-08:002013-02-01T01:37:12.549-08:00കേള്ക്കുന്നില്ലാ...<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മഞ്ചേരിയിലെ പഴയ മുനിസിപ്പാലിറ്റി ഓഫീസിന്റെ പരിസരത്ത് വൈകുന്നേരം ജോലി
കഴിഞ്ഞ് ലോറി ഡ്രൈവര്‍മാര്‍ എല്ലാവരും
ഒത്തുകൂടും. ഓരോരുത്തരും തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളും കുടുംബ കാര്യങ്ങളും
പരസ്പരം ചര്‍ച്ച ചെയ്യുന്ന വേദി. ഇവരിലെ കാരണവര്‍ ആയിരുന്നു ഡ്രൈവര്‍ ഹംസാക്ക. ഒരു
വൈകുന്നേരം ചര്‍ച്ച ഹംസാക്കാന്റെ കെട്ടിയോള് കദീസുവിനെ കുറിച്ചായിരുന്നു...
പ്രശ്നം വേറൊന്നുമല്ല... ഈയിടെയായി കദീസൂന്റെ ചെവിക്ക് എന്തോ കുഴപ്പമുണ്ടെന്നു
ഹംസാക്കാക്ക് ഒരു സംശയം. സംശയം തോന്നാന്‍ കാരണമുണ്ട്. എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയായി
വരുന്നത് വേറെ എന്തോ വ്യക്തമാവാത്തത്... മക്കളൊക്കെ കല്യാണം കഴിഞ്ഞു പോയി വീട്ടില്‍
തനിച്ചായത് കൊണ്ടാവും എന്നാണ് ഇതു വരെ തോന്നിയത്. പ്രശ്നം ചര്‍ച്ചക്ക് വിട്ടു.
വാസുവേട്ടന് ഒരു പരിഹാരം നിര്‍ദേശിച്ചു... ശാസ്ത്രീയം എന്ന് എല്ലാവര്ക്കും
ബോധ്യപ്പെട്ടു. പരിഹാരം ഇതായിരുന്നു... ചെവിക്കു കുഴപ്പമുള്ളവര്‍ ഒരു കാരണവശാലും
രോഗം ഉണ്ടെന്നു സമ്മതിക്കൂലാ... ചികിത്സ തുടങ്ങുന്നതിനു മുമ്പായി രോഗം എത്രത്തോളം
കഠിനമാണെന്ന് തിരിച്ചറിയണം... അതിനുള്ള വഴി ഒരേ ശബ്ദത്തില്‍ ഒരു കാര്യം തന്നെ ദൂരെ
നിന്നും അടുത്ത് നിന്നും പറയുക. ദൂരെ നിന്ന് പറയുന്നതാണ് കേള്‍ക്കാത്തതെങ്കില്‍
വല്യ പ്രശ്നമില്ല. സംഗതി എല്ലാവരും അംഗീകരിച്ചു...</span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">അന്ന് ഹംസാക്ക കുറച്ചു നേരത്തേ വീട്ടിലെത്തി. റോഡില്‍ നിന്നും വീട്ടു
വളപ്പിലേക്ക് കയറിയപ്പോള്‍ സാമാന്യം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു... “കദീസോ...ഞാന്‍
വന്നൂട്ടോ...” </span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മുന്‍ വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു തള്ളി തുറന്നപ്പോഴും
നേരത്തേ പറഞ്ഞ അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...” </span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">മറുപടിയില്ലാ... ഇവള് അടുക്കളയില്‍ ആയിരിക്കും... അടുക്കള വാതിലിനടുത്ത്
എത്തിയപ്പോളും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...” </span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">കദീസു അടുക്കളയിലും ഇല്ല.... പുറത്ത് കിണറ്റിന് കരയില്‍ ഇരുന്നു മീന്‍
മുറിക്കുകയാണ്. അടുത്ത് ചെന്ന ഹംസാക്ക വീണ്ടും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍
വന്നൂട്ടോ...” </span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">കലി തുള്ളി കദീസു മീന്‍ മുറിക്കുന്ന കത്തിയുമായി എണീറ്റു...</span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">“മനുസാ...ബെട്ടും ഞാന്‍ കത്ത്യോണ്ട്... മൂന്ന് വട്ടം ഞാന്‍ ബിളിച്ചു പറഞ്ഞു,
ഞാന്‍ ഇബടെ മീന്‍ നന്നാക്കുവാ ന്ന്... ഞ്ഞ് പറയാന്‍ ന്നെ കൊണ്ട് ആവൂലാ...”</span><o:p></o:p></div>
<div class="MsoNormal" style="text-align: justify;">
<span lang="ML" style="font-family: "Kartika","serif"; mso-ascii-font-family: Calibri; mso-ascii-theme-font: minor-latin; mso-bidi-language: ML; mso-hansi-font-family: Calibri; mso-hansi-theme-font: minor-latin;">ഒരാഴ്ച കഴിഞ്ഞു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം പെരിന്തല്‍മണ്ണ മൌലാനാ
ആശുപത്രിയില്‍ ചെവിക്കു ഓപറേഷന് കഴിഞ്ഞു കിടക്കുന്ന ഹംസാക്കയെ കുറിച്ചായിരുന്നു.</span><span lang="EN-US"><o:p></o:p></span></div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com23tag:blogger.com,1999:blog-1341515423410685353.post-15537445182757165582013-01-20T11:04:00.002-08:002013-01-20T11:04:48.506-08:00കുറുപ്പ് മാഷിന്റെ ഉപായം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഒരു പഴയ കാല എല്‍.പി.സ്കൂള്‍...ഹെഡ് മാസ്റ്റര്‍ രാമ കൃഷ്ണന് മാഷ് ആകപ്പാടെ അസ്വസ്ഥനാണ്. കാരണം എ.ഇ.ഓ സ്കൂള്‍ പരിശോധിക്കാന്‍ വരുന്നു...കുട്ടികളുടെ ഹാജര്‍ നില വളരെ കുറവ്... പതിവ് പോലെ പരിഹാരം കാണാന്‍ സ്കൂളിലെ സീനിയര്‍ അദ്ധ്യാപകന് കുറുപ്പ് മാഷിന്റെ സഹായം തേടി. കുറുപ്പ് മാഷ് ഒരു ഉപായം പറഞ്ഞു കൊടുത്തു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എ.ഇ.ഓ വന്നു. പതിവിനു വിപരീതമായി എ.ഇ.ഓ ക്ലാസ് റൂമിലേക്ക് പോകുന്നതിനു പകരം ഓഫീസ് റൂമിന്റെ മുന്നില്‍ വരാന്തയില്‍ ഒരു കസേരയിട്ട് കൊടുത്തു. ചായയും പഴം പൊരിയും മുന്നിലുണ്ട്. ഹെഡ് മാസ്റ്റര്‍ പറഞ്ഞു.."സാര്‍ ചായ കുടിക്കൂ...ഓരോ ക്ലാസ്സിലെയും കുട്ടികളെ വരി വരിയായി അതാതു ക്ലാസ്സിലെ അദ്ധ്യാപകര്‍ ഇതു വഴി കൊണ്ടുവരും..." </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഈ സമയം കുറുപ്പ് മാഷ് മൊത്തം കുട്ടികളെയും സ്വരൂപിച്ചു ഒരു ലൈന്‍ ആക്കി നിര്‍ത്തി, ഒരു ടീച്ചറുടെ കൂടെ മുന്‍ ഭാഗത്തേക്ക് പറഞ്ഞു വിട്ടു. തങ്ങളുടെ മുമ്പിലൂടെ കടന്നു പോകുന്ന വരി നോക്കി ഹെഡ് മാസ്റ്റര്‍ എ.ഇ.ഓ യോട് പറഞ്ഞു..."ഈ വരുന്നത് നാലാം ക്ലാസ് ബി.." </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഇതേ കുട്ടികള്‍ മറ്റൊരു അദ്ധ്യാപകന്റെ കൂടെ വീണ്ടും വന്നു..." മൂന്നു സി.."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മൂന്നാം റൌണ്ട് കടന്നു പോകുമ്പോള്‍ എ.ഇ.ഓ ഹെഡ് മാസ്റ്ററുടെ ചെവിയില്‍ ഇങ്ങിനെ പറഞ്ഞു..."മാഷേ... ദയവായി അടുത്ത റൌണ്ടില്‍ ദേ... ആ മൂന്നാമത് നില്ക്കുന്ന കോങ്കണ്ണന് ഉണ്ടല്ലോ അവനെയൊന്നു മാറ്റിയാല്‍ നന്നായിരുന്നു..." </div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com8tag:blogger.com,1999:blog-1341515423410685353.post-9168365717904767472013-01-19T07:40:00.001-08:002013-01-19T07:40:34.455-08:00എരുമ ലോണ്‍ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
കാരകുന്നിലെ ഹൈദര്‍ കാക്ക ഐ ആര് ഡി പി പദ്ധതിയുടെ ഭാഗമായി ഒരു എരുമയെ വാങ്ങാന്‍ തീരുമാനിച്ചു. ബാങ്ക് ലോണ്‍ കിട്ടും, കുറെ നടക്കേണ്ടി വരും എന്നൊക്കെ പലരും പറഞ്ഞിരുന്നു...അപേക്ഷിച്ചു കഴിഞ്ഞപ്പോള്‍ ഹൈദര്‍ കാക്കാക്കും മനസ്സിലായി..സംഗതി എളുപ്പമല്ലാ എന്ന്. എന്തായാലും നനഞ്ഞു..ഇനി ലോണില്‍ കുളിച്ചിട്ടേ കയറൂ എന്ന വാശിയിലാണ് അദ്ദേഹം. പഞ്ചായത്ത്, വില്ലേജ്,താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങി പേപ്പര്‍ ജോലികള്‍ തീര്‍ത്തു സംഗതി ബേങ്ക് മാനേജരുടെ മേശപ്പുറത്ത് എത്തി. അതോടെ അടുത്ത കടമ്പ...എങ്ങെനെയെങ്കിലും ലോണ്‍ കൊടുക്കാതിരിക്കാന്‍ ബാങ്ക് മാനേജര്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തും...ലോണ്‍ കിട്ടാന്‍ വേണ്ടി കച്ച മുറുക്കി ഹൈദര്‍ കാക്കയും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വരാനിരിക്കുന്ന എരുമക്ക് വേണ്ടി ഒരു തൊഴുത്ത് പണിയാന്‍ ബേങ്ക് മാനേജര്‍ ഉത്തരവിട്ടു. തൊഴുത്തിന്റെ നീളം വീതി തുടങ്ങി എല്ലാം മാനേജരുടെ നിര്‍ദേശ പ്രകാരം ചെയ്തു..ഒടുവില്‍ ആ ദിവസം വന്നു... ബാങ്ക് മാനേജര്‍ തൊഴുത്ത് പരിശോധിക്കാന്‍ വരുന്നു...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
തൊഴുത്തിനു ചുറ്റും മാനേജര്‍ നടക്കാന്‍ തുടങ്ങി...എന്തെങ്കിലും കുറ്റം കണ്ടു പിടിക്കണമെന്ന വാശിയോടെ...കണ്ടെത്തുകയും ചെയ്തു...തൊഴുത്തിന്റെ തറ സിമന്റ് ഇടണം. ഹൈദര്‍ കാക്കാന്റെ മറുപടി പെട്ടെന്നായിരുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്നാലൊരു കാര്യം ചെയ്യാം സാര്‍...തൊഴുത്ത് സിമന്റ് ഇടാം...എന്നിട്ട് ഞാനും ന്റെ കുട്ട്യാളും ഈ തൊഴുത്തിലേക്ക് താമസം മാറ്റാം....എരുമ വീട്ടിലേക്കു കേറിക്കോട്ടെ...."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
(അപ്പോഴാണ് മാനേജര്‍ ഒരു കാര്യം ശ്രദ്ധിച്ചത്...അയാളുടെ വീട് പുല്ലു മേഞ്ഞതും തറ മണ്ണു മായിരുന്നു. ജന്മനാ സിദ്ധിച്ച നര്‍മം... അത് മാത്രമായിരുന്നു ഹൈദര്‍ കാക്കാന്റെ കൈമുതല്‍) </div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com5tag:blogger.com,1999:blog-1341515423410685353.post-29964015848578259882013-01-18T22:18:00.003-08:002013-01-18T22:20:31.709-08:00ബിരിയാണിക്കോയ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
നാട്ടിലെ അറിയപ്പെടുന്ന ബിരിയാണി വെപ്പുകാരനാണ് ബിരിയാണിക്കോയ. കല്യാണ സീസണ് വന്നാല്‍ കോയ തിരക്കിലാണ്. ഒരു ദിവസം ഒന്നിലധികം കല്യാണങ്ങള്‍ ഉണ്ടെങ്കില്‍ മകന് നാസറിനെ ഒരു വീട് ഏല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണിലൂടെ അവനു നിര്‍ദ്ദേശങ്ങള്‍ കൊടുക്കും.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു ദിവസം ഒരു കല്യാണ വീട്ടില്‍ ബിരിയാണി വെച്ച് കൊണ്ടിരിക്കുമ്പോള്‍ സംശയം ചോദിച്ചുള്ള മകന്റെ ഫോണ്‍....വിശദമായി വിവരണം നല്കുന്നതിനിടയില് സ്വന്തം ചെമ്പിലെ ബിരിയാണി കരിഞ്ഞു പോയോ എന്ന് സംശയം....</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പെട്ടെന്ന് മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി...കൈയില്‍ കിട്ടിയ ഒരു പാത്രവുമെടുത്ത് നേരെ കിണറ്റിന് കരയിലേക്ക് നടന്നു. അധികം ആഴമില്ലാത്ത കിണര്‍...വെള്ളവും കുറവ്...നാലു പാടും നോക്കി. ഭാഗ്യം...ആരും ശ്രദ്ധിക്കുന്നില്ല. രണ്ടും കല്‍പ്പിച്ച് ബിരിയാണിക്കോയ കിണറ്റിലേക്ക് എടുത്തൊരു ചാട്ടം...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ബിരിയാണിക്കോയ കിണറ്റില്‍ വീണേ.....കല്യാണ വീട്ടില്‍ കൂടിയോരെല്ലാം കിണറ്റിന് കരയിലെത്തി...കോയയെ കിണറ്റില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമം തുടങ്ങി..ഇതിനിടയില്‍ കിണറ്റില്‍ നിന്നും കോയ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു..."കൂട്ടരേ...എന്റെ കാര്യം വിട്...ഞാന്‍ എങ്ങെനെയെങ്കിലും കേറി വന്നോളാം...ചെമ്പിലുള്ള ബിരിയാണി കരിഞ്ഞു പോകുമല്ലോ പടച്ചോനെ...ആരെങ്കിലും ചെമ്പിന്റെ അടുത്തെക്കൊന്നു പോകീന്ന്..."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അന്നത്തെ ബിരിയാണിക്ക് കരിഞ്ഞ ഗന്ധം....പക്ഷെ, ആരും കുറ്റം പറഞ്ഞില്ല കേട്ടോ...ബിരിയാണി കരിഞ്ഞാലും കോയയുടെ ജീവന് തിരിച്ചു കിട്ടിയല്ലോ...ആശ്വാസം...</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com9tag:blogger.com,1999:blog-1341515423410685353.post-20853805161748032892012-12-30T10:19:00.001-08:002012-12-30T10:19:25.527-08:00MALABAR JOKES: മുരിക്കിലെ പ്രയോഗം<a href="http://sayedmhassan.blogspot.com/2012/12/blog-post_30.html?spref=bl">MALABAR JOKES: മുരിക്കിലെ പ്രയോഗം</a>: അന്നത്തെ മുസ്ലിയാരുടെ വയളിന്റെ വിഷയം വ്യഭിചാരം എന്നായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഇഷ്ടം പോലെ മസാല ചേര്‍ത്ത് എത്ര നേരം വേണമെങ്കിലും ചില മുസ്ല...sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com1tag:blogger.com,1999:blog-1341515423410685353.post-7488113468799403352012-12-30T10:18:00.000-08:002012-12-30T10:18:43.269-08:00മുരിക്കിലെ പ്രയോഗം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
അന്നത്തെ മുസ്ലിയാരുടെ വയളിന്റെ വിഷയം വ്യഭിചാരം എന്നായിരുന്നു. ഇത്തരം വിഷയങ്ങള്‍ ഇഷ്ടം പോലെ മസാല ചേര്‍ത്ത് എത്ര നേരം വേണമെങ്കിലും ചില മുസ്ലിയാക്കള്‍ വിളമ്പും... "വ്യഭിചാരം നടത്തുന്ന ആളുകള്‍ ഭൂമിയില്‍ ആരും കാണാതെ രക്ഷപ്പെട്ടാലും മരിച്ചു കഴിഞ്ഞാല്‍ പരലോകത്ത് അതി കഠിനമായ ശിക്ഷയുണ്ട്... കൂട്ടരേ... പരലോകത്ത് ഒരു മുള്ള് മുരിക്കിന്റെ മരമുണ്ട്. ആ മരത്തില്‍ നിങ്ങളെ നഗ്നരായി കെട്ടി മേലോട്ടും കീഴോട്ടും വലിക്കും".... </div>
<div style="text-align: justify;">
പ്രസംഗം കഴിഞ്ഞു രാത്രി ഭക്ഷണം കഴിക്കാന്‍ ഒരു വീട്ടിലെത്തിയ മുസ്ലിയാരോട് വീട്ടുടമസ്ഥന് അന്ന് അവിടെ തങ്ങാന്‍ അനുവാദം കൊടുത്തു. 'വിഷയ' കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന മുസ്ലിയാര് രാത്രിയില്‍ ആരുമറിയാതെ വീട്ടുകാരിയുടെ സമീപത്ത് എത്തി. വീട്ടുകാരി മുസ്ലിയാരോട് പ്രസംഗത്തില്‍ സൂചിപ്പിച്ച മുരിക്ക് മരത്തിന്റെ കാര്യം ഓര്‍മിപ്പിച്ചു. മുസ്ലിയാരുടെ മറുപടി ഇങ്ങിനെയായിരുന്നു...</div>
<div style="text-align: justify;">
"അനക്കുണ്ടോ പാത്തുമ്മാ പിരാന്ത്... നമ്മള് പോകുന്നതിനും മുമ്പ് അവടെ ഏതെല്ലാം നാട്ടീന്നു എത്ര പേര് അവടെയെത്തും.... അവരെയൊക്കെ കെട്ടി വലിച്ചു വലിച്ചു ആ മുരിക്കിന്റെ മുള്ള് തേഞ്ഞു തേഞ്ഞു അതൊരു കമുങ്ങിന്റെ കോലത്തില്‍ ആയിക്കാണും..."</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com10tag:blogger.com,1999:blog-1341515423410685353.post-65978219851182303752012-12-28T15:47:00.001-08:002012-12-28T15:47:37.465-08:00വയള് പരമ്പര അഥവാ പാതിരാ പ്രസംഗം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
റംസാന് മാസത്തിലെ രാത്രി കാലങ്ങളില്‍ ഏറനാടന്‍ നാട്ടിന് പുറങ്ങള്‍ സജീവമാവുന്നത് വയള് പരമ്പര അഥവാ പാതിരാ പ്രസംഗം എന്ന പരിപാടി കൊണ്ടാണ്. ഇതിന്റെ പിന്നിലെ രഹസ്യം ജനങ്ങളെ ഉപദേശിച്ചു നന്നാക്കല്‍ എന്നതിലുപരി പണപ്പിരിവ് തന്നെ എന്നത് അരമന രഹസ്യം. ഇതാ ചില വയള്ഫലിതങ്ങള്.................... .....</div>
<br />
<div style="text-align: justify;">
പ്രസംഗം കഴിഞ്ഞാല്‍പ്പിന്നെ ലേലം... പള്ളിക്ക് വേണ്ട പണം സ്വരൂപിക്കല്‍ അങ്ങിനെയാണ്. ഇഷ്ടമുള്ള എന്തും ആര്‍ക്കും സംഭാവന നല്‍കാം. രായിന്‍ കാക്ക പേരു വായിക്കും. കൊടുത്ത സാധനങ്ങള്‍ മേശപ്പുറത്തു വെച്ചിട്ടുണ്ടാവും. മുസ്ലിയാര് അതെടുത്ത് പൊക്കിപ്പിടിച്ച് പ്രാര്‍ത്ഥന നടത്തും...ആദ്യം നാട്ടിലെ പ്രമാണിമാരുടെ വലിയ സംഖ്യകള്‍....... അവരെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് വേണ്ടിയും അവരുടെ മരിച്ചു പോയ കാരണവന്മാര്ക്ക് വേണ്ടിയും സുദീര്‍ഘമായ പ്രാര്‍ത്ഥന നടത്തി മുസ്ലിയാര് ക്ഷീണിച്ചു പോയിരിക്കും. ഇനി പാവങ്ങളുടെ ഊഴം. രായിന്‍ കാക്ക മേശപ്പുറത്തു നിന്നും ഒരു കോഴിമുട്ട എടുത്തു മുസ്ലിയാരുടെ കൈയില്‍ കൊടുത്തു വായിച്ചു..."മരിച്ചു പോയ പാറമ്മല്‍ കദീസുവിനും, വലിയുപ്പ, വലിയുമ്മ, എളയുപ്പ എന്നിവര്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശനം സുഗമമാക്കാന്‍ പിലാക്കല്‍ മോയിന്‍ വക കോഴിമുട്ട ഒന്ന്..".""" </div>
<div style="text-align: justify;">
മുസ്ലിയാരുടെ ക്ഷമ കെട്ടു... "ഇവടെ ലക്ഷങ്ങള്‍ കൊടുത്തിട്ട് ഒരാള്‍ എങ്ങനെ സ്വര്‍ഗത്തില്‍ പോവാന്‍ പറ്റും എന്ന് കാത്തിരുക്കുമ്പോള്‍ ഓന് ഒരു കോഴിമുട്ട കൊണ്ട് ഒരു തറവാട് മുഴുവനും അങ്ങനെ സ്വര്‍ഗത്തില്‍ പറഞ്ഞയക്കാന്‍ വന്നിരിക്കുന്നു... മോയിനേ... അന്റെ കൈയില്‍ വേറെ എന്തെങ്കിലും ഉണ്ടോ" എന്ന് ചോദിച്ചു.. മോയിന്‍ പറഞ്ഞു.."ഒരു കുപ്പി തേന്‍ ഉണ്ട് മുസ്ലിയാരെ.."</div>
<div style="text-align: justify;">
മുസ്ലിയാര് സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചു... "പടച്ചോനെ... പിലാക്കല്‍ മോയിന്‍ എന്ന ഈ പാവത്തിനു നീ സ്വര്‍ഗത്തില്‍ പതിനായിരക്കണക്കിന് കുപ്പി തേനുകള്‍ ഒഴുക്കി കൊടുക്കണമേ..." മോയിന്‍ സന്തോഷമായി... </div>
<div style="text-align: justify;">
അടുത്തത് കോഴിക്കച്ചവടക്കാരന് അയമ്മദിന്റെ വക ഒരു കോഴി... മുസ്ലിയാര് പ്രാര്‍ത്ഥിച്ചു.."പടച്ചോനെ........അയമ്മദിന് നീ സ്വര്‍ഗത്തില്‍ പതിനായിര ക്കണക്കിന് കോഴികളെ നല്കേണമേ..." </div>
<div style="text-align: justify;">
ഇത് കേട്ടതും ആള്‍ക്കൂട്ടത്തില്‍ നിന്നും പിലാക്കല്‍ മോയിന്‍ ഓടി വന്നു മുസ്ലിയാരോട് പറഞ്ഞു... "അങ്ങനെയാണെങ്കില്‍ ഞാന്‍ സ്വര്‍ഗത്തില്‍ പോണില്ല മുസ്ലിയാരെ... ന്റെ തേന്‍ ഒഴുകണ സ്വര്‍ഗത്തില്‍ അയമ്മദിന്റെ പതിനായിരക്കണക്കിന് കോഴികള്‍ വന്നാല്‍ ....ന്റെ തേനില്‍ മുഴുക്കെ കോഴിക്കാട്ടം ആയിരിക്കൂലെ.."</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com8tag:blogger.com,1999:blog-1341515423410685353.post-79197918422915596322012-12-20T12:20:00.000-08:002012-12-20T12:20:03.602-08:00മലപ്പുറം പ്രയോഗം <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മലപ്പുറം ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഭാഷാ പ്രയോഗങ്ങള്‍ വളരെ രസകരമാണ്. ഒരു കോട്ടയം ജില്ലക്കാരനും മലപ്പുറം ജില്ലക്കാരനും തമ്മില്‍ വഴക്കു നടക്കുകയാണ്. </div>
<div style="text-align: justify;">
കോട്ടയത്തുകാരന് ഒരു പാടു വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മലപ്പുറത്തുകാരന് വളരെ കുറച്ചു പദങ്ങളെ ഉപയോഗിക്കുന്നുള്ളൂ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കോട്ടയത്തുകാരന്: "എനിക്ക് നീ എന്തോന്ന് കോപ്പാ... നീയൊക്കെ എനിക്കു ചുമ്മാ ഒരു പുഴുവാണേ.... വെറും കീടം..."</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മലപ്പുറത്തുകാരന്: "ച്ച് ജ്ജും"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
(എനിക്കു നീയും എന്ന് )</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
***************************************************************************</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ ടീച്ചര്‍ കുട്ടിയോട് </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"എന്താ കുട്ടീ ഫീസ് അടക്കാത്തത്"?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുട്ടി: " മാങ്ങ വിറ്റിട്ട് അടക്ക ടീച്ചറേ"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ടീച്ചര്‍: പുസ്തകം വാങ്ങിയോ?</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
കുട്ടി: " അടക്ക വിറ്റിട്ട് മാങ്ങ ടീച്ചറേ"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
*******************************************************************************</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com3tag:blogger.com,1999:blog-1341515423410685353.post-17489244506214550382012-12-20T09:31:00.001-08:002012-12-20T09:31:10.626-08:00മലപ്പുറം കത്തി <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
മലപ്പുറം എന്ന പേരിനോളം പഴക്കമുണ്ടാവും മലപ്പുറം കത്തി എന്നതിന്. മലപ്പുറം കത്തി എന്നു കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഒരുപാട് കത്തികള്‍ കാണിച്ചുകൊടുത്തു അതില്‍ നിന്നും മലപ്പുറം കത്തി എടുക്കാന്‍ പറഞ്ഞാല്‍ എത്ര മലപ്പുറം നിവാസികള്‍ക്ക് മലപ്പുറം കത്തി കാണിച്ചു കൊടുക്കാന്‍ കഴിയും എന്നറിയില്ല. പഴയ കാലത്ത് മലപ്പുറം ജില്ലക്കാരെ കുറിച്ച് ഇതര ജില്ലക്കാര്‍ക്ക് ഒരു ധാരണയുണ്ടായിരുന്നു. എല്ലാ മലപ്പുരതുകാരന്റെ കൈവശം അരയില്‍ തിരുകിയ ഒരു മലപ്പുറം കത്തി കാണും എന്ന്. </div>
<div style="text-align: justify;">
ബോംബയില്‍ (ഇന്നത്തെ മുംബൈ) കുറെ മലയാളി സുഹൃത്തുക്കള്‍ ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ സംസാര മദ്ധ്യേ മലപ്പുറം കത്തി കടന്നു വന്നു. കൂട്ടത്തിലുണ്ടായിരുന്ന മലപ്പുരതുകാരനോട് ഒരു തെക്കന്‍ ജില്ലക്കാരന് എന്താണ് മലപ്പുറം കത്തി? അതൊന്നു കാണിച്ചു തരാമോ എന്നു ചോദിച്ചു.</div>
<div style="text-align: justify;">
ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മലപ്പുറംകാരന്റെ മട്ടു മാറി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"കള്ള പന്നി, നായിന്റെ മോനെ, അനക്ക് മലപ്പുറം കത്തി കാണണോ ഡാ ..." എന്ന് അലറിക്കൊണ്ട് അരയില്‍ തപ്പി.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പേടിച്ചു വിറച്ചു പോയ തെക്കന്‍ ജില്ലക്കാരനും ചുറ്റും കൂടിയവരും വേണ്ടാ എന്ന് പറഞ്ഞു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഉടനെ മലപ്പുറത്ത്കാരന് തന്റെ കുപ്പായം പൊക്കി ശൂന്യമായ അര കാണിച്ചു കൊണ്ടു പറഞ്ഞു. "ഇതു തന്നെയാണ് കൂട്ടരേ മലപ്പുറം കത്തി....."</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com6tag:blogger.com,1999:blog-1341515423410685353.post-48025682629210805772012-12-20T08:39:00.001-08:002012-12-20T08:39:16.670-08:00തമാശകള്‍ക്കു പിന്നില്‍ <div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
ഉമ്മയില്‍ നിന്നാണ് സീരിയസ്സായ തമാശകള്‍ പഠിച്ചത്. ചെറുപ്പത്തില്‍ കൂട്ടുകാരുമൊത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരിക്കും കടയില്‍ പോയി സാധനങ്ങള്‍ കൊണ്ടു വരാന്‍ ഉമ്മ പറയുന്നത്. കളിയുടെ രസച്ചരടു പൊട്ടാതിരിക്കാന്‍ പറഞ്ഞതു കേട്ടില്ലെന്നു നടിക്കും. 'മൂസക്കുട്ടി കാക്കാന്റെ നായിനെപ്പോലെയാണ് ന്റെ മോന്റെ സ്വഭാവം' എന്നു കൂട്ടുകാരോടു ഉമ്മ പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ ചോദിച്ചപ്പോള്‍ ഉമ്മ ആ കഥ പറഞ്ഞു. അങ്ങാടിയില്‍ ചായക്കടയിലിരുന്നു മൂസക്കുട്ടി കാക്ക തന്റെ വീട്ടില്‍ വളര്‍ത്തുന്ന നായയെ കുറിച്ച് എന്നും ഒരുപാട് പുകഴ്ത്തി സംസാരിക്കും. ഒരു ദിവസം നായ ചായക്കടയുടെ മുന്പില് വന്നു. മൂസക്കുട്ടി കാക്ക എണീറ്റ് എല്ലാവരും കേള്‍ക്കത്തക്ക വിധത്തില്‍ നായയെ വിളിച്ചു. നായ ഒന്നു നോക്കിയിട്ട് തിരിഞ്ഞൊരു നടത്തം. കൂട്ടുകാരുടെ മുമ്പില്‍ ചമ്മിപ്പോയ മൂസക്കുട്ടി കാക്ക നായയോട് പറഞ്ഞത്രെ "അങ്ങനെ പോയിട്ട് കൊറച്ച് കഴിഞ്ഞു ഇങ്ങോട്ട് വാ..." ഉമ്മയുടെ കൂട്ടുകാരികളോട് എന്നെ പുകഴ്ത്തി പറയുമ്പോള്‍ ഞാന്‍ അനുസരിക്കാതിരുന്നാല്‍ ഇതിലും നല്ല ഉപമ എവിടെക്കിട്ടുമെന്നു ഞാന്‍ ചിന്തിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
അതായിരുന്നു തുടക്കം. ചുറ്റിലും നടക്കുന്ന ദൈന്യം ദിന കാര്യങ്ങങ്ങളില്‍ ഒരുപാടു തമാശകള്‍ ഉണ്ടാവും. എല്ലാം ഓര്‍ത്തു വെക്കാന്‍ ചെറുപ്പം തൊട്ടേ കഴിയുന്നതും ശ്രമിക്കും. കൂട്ടുകാരുമൊത്ത് കുറച്ചു പൊടിപ്പും തൊങ്ങലും ചേര്‍ത്തു പങ്കിടും. എല്ലാവരും ആസ്വദിച്ചു ചിരിക്കുന്നവ മെമ്മറിയില്‍ ഫീഡ് ചെയ്യും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
2002 ല്‍ ഓരോന്നും ഓര്‍ത്തെടുത്ത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച തോറും മാതൃഭൂമി ദിനപത്രത്തിന്റെ കൂടെ നര്‍മഭൂമി തുടങ്ങിയ സമയം. കാര്‍ട്ടൂണുകളും തമാശകളും മാത്രം. ടോംസ് ആയിരുന്നു പത്രാധിപര്‍. </div>
<div style="text-align: justify;">
എഴുത്തുകാര്‍ എല്ലാവരും പ്രശസ്തര്‍. മലബാറില്‍ നിന്നും ആരുമില്ല. അതുകൊണ്ടു തന്നെ മലബാര്‍ ഫലിതങ്ങളുമില്ല. എങ്കില്‍ പിന്നെ ആദ്യത്തെ ഫലിതം മലപ്പുറത്തെ കുറിച്ചു തന്നെയാവട്ടെ.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഫലിതം പറഞ്ഞു ചിരിപ്പിക്കുന്നതിലും പാടാണ് എഴുതി ഫലിപ്പിക്കാന്‍. കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ളവര്‍ക്ക് ഏറനാടന്‍ മലയാളം പെട്ടെന്നു വായിച്ചു മനസ്സിലായില്ലെങ്കില്‍ ചീറ്റിപ്പോകും. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
എന്റെ ഗ്രാമത്തിലെ എനിക്കു ചുറ്റുമുള്ള ഒരു പിടി കഥാപാത്രങ്ങളായിരുന്നു എന്റെ പിടിവള്ളി. നാട്ടുപ്രമാണിമാര്‍, കാരണവന്മാര് മുതല്‍ ഒരുപാടു പേര്. നാട്ടുകാരില്‍ ചിലര്‍ക്കൊക്കെ അറിയാവുന്ന കഥകളില്‍ കഥാപാത്രങ്ങളുടെ പേര് തുടക്കത്തില്‍ മാറ്റി കൊടുക്കുമായിരുന്നു. പിന്നീടു നേരില്‍ കാണുമ്പോള്‍ പലരും എന്തിനാ എന്റെ പേര് മാറ്റി കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. അവിചാരിതമായി ഇട്ട പേര് തന്നെ മനപ്പൂര്‍വം കരിവാരി തേക്കാന്‍ ചെയ്തതാണെന്ന് തെറ്റിദ്ധരിച്ച് പിണങ്ങിയ സഹപ്രവര്‍ത്തകരും ഉണ്ട്.</div>
</div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com3tag:blogger.com,1999:blog-1341515423410685353.post-56403509451145106392012-12-19T08:06:00.000-08:002012-12-20T09:33:05.677-08:00മഞ്ചേരി ചന്തയിലെ പൊതി <div dir="ltr" style="text-align: left;" trbidi="on">
<strong style="background-color: #f7f0e9; color: #4b6320; font-family: helvetica, arial, verdana, 'trebuchet ms', sans-serif; font-size: 13px; line-height: 18px;"><span style="font-size: 17px;">My first blog posted on August, 2006</span></strong><br />
<strong style="background-color: #f7f0e9; color: #4b6320; font-family: helvetica, arial, verdana, 'trebuchet ms', sans-serif; font-size: 13px; line-height: 18px;"><span style="font-size: 17px;"><br /></span></strong>
<strong style="background-color: #f7f0e9; color: #4b6320; font-family: helvetica, arial, verdana, 'trebuchet ms', sans-serif; font-size: 13px; line-height: 18px;"><span style="font-size: 17px;">മഞ്ചേരി ചന്തയിലെ പൊതി</span></strong><br />
<strong style="background-color: #f7f0e9; color: #4b6320; font-family: helvetica, arial, verdana, 'trebuchet ms', sans-serif; font-size: 13px; line-height: 18px;"><span style="font-size: 17px;"><br /></span></strong>
<span style="background-color: #f7f0e9; color: #4b6320; font-family: helvetica, arial, verdana, 'trebuchet ms', sans-serif; font-size: 17px; line-height: 18px; text-align: justify;">കേളുമൂപ്പന് ഒരു കാളയെ വാങ്ങാന്‍ വേലക്കാരന് രായിനുമൊത്തു മഞ്ചേരി ചന്തയിലെത്തി. കാളയെ വാങ്ങിയ ശേഷം രായിനോടു അതിനെ നാട്ടിലേക്കു കൊണ്ടു വരാന്‍ ഏല്‍പ്പിച്ചു കേളുമൂപ്പന് ബസ്സില്‍ 6 കിലോമീറ്റര്‍ അകലെ കാരകുന്നിലേക്കു യാത്രയായി. രായിന്‍ കാളയെ തെളിച്ചു നടക്കാനും തുടങ്ങി. കുറച്ചു ദൂരം നടന്നപ്പോഴേക്കും ലക്ഷണമൊത്ത കാളയെന്നു കച്ചവടക്കാര്‍ വിശേഷിപ്പിച്ചിരുന്ന കാള നിലത്തു കിടന്നു. രായിന്‍ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും കാള നിലത്തു നിന്നും എണീക്കുന്ന പ്രശ്നമില്ല. ബേജറായ രായിന്‍ കച്ചവടക്കാരുടെ അടുത്തു ഓടിയെത്തി വിവരം പറഞ്ഞു. കച്ചവടക്കാര്‍ രായിനെ രണ്ടു പൊതികള്‍ ഏല്‍പ്പിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു. "ഇതില്‍ 60 എന്ന് എഴുതിയ പൊതിയില്‍ കാണുന്ന ലേപനം ചുവന്ന മുളക് അരച്ചതാണു. 120 എന്ന് എഴുതിയ പൊതിയില്‍ കാണുന്ന പച്ച നിറത്തിലുള്ളതു കാന്താരി മുളക് അരച്ചതും. കാള എണീക്കുന്നില്ലെങ്കില്‍ ആദ്യം 60 എന്ന പൊതിയില്‍ നിന്നും കുറച്ച് എടുത്ത് കാളയുടെ വാല് പൊക്കി മൂട്ടില് തേക്കുക. കാള മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ ഓടിക്കോളും. 120 പ്രയോഗിച്ചാല്‍ കാള മണിക്കൂറില്‍ 120 കിലോമീറ്ററില്‍ സ്പീഡിലും ഓടിക്കോളും. ഓര്‍ക്കുക. ഗത്യന്തരമില്ലെങ്കില്‍ മാത്രം 120 പ്രയോഗിച്ചല്‍ മതി"....തന്റെ വീട്ടു പടിക്കല്‍ രായിന്‍ കാളയെ തെളിച്ചു വരുന്നതും കാത്തു നില്ക്കുകയാണു കേളുമൂപ്പന്. അപ്പോളതാ കാണുന്നു ദൂരെ... ഓടി കുതിച്ചു വരുന്നൂ രായിന്‍. കേളുമൂപ്പന് രയിനെ പിടിച്ചു നിര്‍ത്തി. കിതച്ചു കൊണ്ടു രായിന്‍ ചന്തയിലെ കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. "മൊതലാളീ... ഞാന്‍ കാളയുടെ വാല് പൊക്കി അറുപതിന്റെ പൊതിയില്‍ നിന്നും കുറച്ച് എടുത്തു തേച്ചു. കാള എണീറ്റ് ഓടാന്‍ തുടങ്ങി. ഞാന്‍ എത്ര ശ്രമിച്ചിട്ടും കാളയുടെ ഒപ്പം ഓടിയെത്താന്‍ കഴിഞ്ഞില്ല. കാളയുടെ ഒപ്പമെത്താന്‍ പൊതിയില്‍ നിന്നു കുറച്ചെടുത്തു ഞാനും തേച്ചു. പക്ഷേ...ധൃതിയില്‍ ഞാനെടുത്തു തേച്ചതു 120 -ന്റെ പൊതിയില്‍ നിന്നായിരുന്നു. അതുകൊണ്ടു ഞാന്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയെത്തി. കാള എന്റെ പിറകേ വരുന്നുണ്ട്. കുറച്ചു കഴിഞ്ഞെത്തും....."</span></div>
sayed m hassanhttp://www.blogger.com/profile/17359537109943705719noreply@blogger.com9