Pages

Friday, February 1, 2013

കേള്‍ക്കുന്നില്ലാ...


മഞ്ചേരിയിലെ പഴയ മുനിസിപ്പാലിറ്റി ഓഫീസിന്‍റെ പരിസരത്ത് വൈകുന്നേരം ജോലി കഴിഞ്ഞ് ലോറി ഡ്രൈവര്‍മാര്‍  എല്ലാവരും ഒത്തുകൂടും. ഓരോരുത്തരും തങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളും കുടുംബ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യുന്ന വേദി. ഇവരിലെ കാരണവര്‍ ആയിരുന്നു ഡ്രൈവര്‍ ഹംസാക്ക. ഒരു വൈകുന്നേരം ചര്‍ച്ച ഹംസാക്കാന്റെ കെട്ടിയോള്‍ കദീസുവിനെ കുറിച്ചായിരുന്നു... പ്രശ്നം വേറൊന്നുമല്ല... ഈയിടെയായി കദീസൂന്റെ ചെവിക്ക് എന്തോ കുഴപ്പമുണ്ടെന്നു ഹംസാക്കാക്ക് ഒരു സംശയം. സംശയം തോന്നാന്‍ കാരണമുണ്ട്. എന്തെങ്കിലും ചോദിച്ചാല്‍ മറുപടിയായി വരുന്നത് വേറെ എന്തോ വ്യക്തമാവാത്തത്... മക്കളൊക്കെ കല്യാണം കഴിഞ്ഞു പോയി വീട്ടില്‍ തനിച്ചായത്‌ കൊണ്ടാവും എന്നാണ് ഇതു വരെ തോന്നിയത്. പ്രശ്നം ചര്‍ച്ചക്ക് വിട്ടു. വാസുവേട്ടന്‍ ഒരു പരിഹാരം നിര്‍ദേശിച്ചു... ശാസ്ത്രീയം എന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. പരിഹാരം ഇതായിരുന്നു... ചെവിക്കു കുഴപ്പമുള്ളവര്‍ ഒരു കാരണവശാലും രോഗം ഉണ്ടെന്നു സമ്മതിക്കൂലാ... ചികിത്സ തുടങ്ങുന്നതിനു മുമ്പായി രോഗം എത്രത്തോളം കഠിനമാണെന്ന് തിരിച്ചറിയണം... അതിനുള്ള വഴി ഒരേ ശബ്ദത്തില്‍ ഒരു കാര്യം തന്നെ ദൂരെ നിന്നും അടുത്ത് നിന്നും പറയുക. ദൂരെ നിന്ന് പറയുന്നതാണ് കേള്‍ക്കാത്തതെങ്കില്‍ വല്യ പ്രശ്നമില്ല. സംഗതി എല്ലാവരും അംഗീകരിച്ചു...
അന്ന്‍ ഹംസാക്ക കുറച്ചു നേരത്തേ വീട്ടിലെത്തി. റോഡില്‍ നിന്നും വീട്ടു വളപ്പിലേക്ക് കയറിയപ്പോള്‍ സാമാന്യം ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മുന്‍ വാതില്‍ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ... അതു തള്ളി തുറന്നപ്പോഴും നേരത്തേ പറഞ്ഞ അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
മറുപടിയില്ലാ... ഇവള്‍ അടുക്കളയില്‍ ആയിരിക്കും... അടുക്കള വാതിലിനടുത്ത് എത്തിയപ്പോളും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കദീസു അടുക്കളയിലും ഇല്ല.... പുറത്ത് കിണറ്റിന്‍ കരയില്‍ ഇരുന്നു മീന്‍ മുറിക്കുകയാണ്. അടുത്ത് ചെന്ന ഹംസാക്ക വീണ്ടും അതേ ശബ്ദത്തില്‍ പറഞ്ഞു... “കദീസോ...ഞാന്‍ വന്നൂട്ടോ...”
കലി തുള്ളി കദീസു മീന്‍ മുറിക്കുന്ന കത്തിയുമായി എണീറ്റു...
“മനുസാ...ബെട്ടും ഞാന്‍ കത്ത്യോണ്ട്... മൂന്ന് വട്ടം ഞാന്‍ ബിളിച്ചു പറഞ്ഞു, ഞാന്‍ ഇബടെ മീന്‍ നന്നാക്കുവാ ന്ന്... ഞ്ഞ് പറയാന് ന്നെ കൊണ്ട് ആവൂലാ...”
ഒരാഴ്ച കഴിഞ്ഞു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം പെരിന്തല്‍മണ്ണ മൌലാനാ ആശുപത്രിയില്‍ ചെവിക്കു ഓപറേഷന്‍ കഴിഞ്ഞു കിടക്കുന്ന ഹംസാക്കയെ കുറിച്ചായിരുന്നു.

23 comments:

  1. ഹഹഹ... അത് കലക്കി കോയാ.. വേറിട്ട തമാശ...

    ReplyDelete
  2. ഹഹ... അറിഞ്ഞ് ചിരിച്ചു

    ReplyDelete
  3. Rolling On The floor Laughing...kollaam..njan orth orthu chirikkuva...

    ReplyDelete
  4. ചിരിച്ചൊരു പരുവമായി ..........

    ReplyDelete
  5. ശുദ്ധ ഹാസ്യം.., ഇഷ്ടമായി..

    ReplyDelete
  6. ഒരാഴ്ച കഴിഞ്ഞു ഡ്രൈവര്‍മാരുടെ ചര്‍ച്ചാ വിഷയം പെരിന്തല്‍മണ്ണ മൌലാനാ ആശുപത്രിയില്‍ ചെവിക്കു ഓപറേഷന്‍ കഴിഞ്ഞു കിടക്കുന്ന ഹംസാക്കയെ കുറിച്ചായിരുന്നു.

    വളരെ സത്യസന്ധമായ, ശുദ്ധ ഹാസ്യം,ആസ്വദിച്ചു.
    ആശംസകൾ.

    ReplyDelete
  7. ഹഹഹ്, ചിരിച്ചു മറിഞ്ഞു!

    ReplyDelete
  8. ഇതാണ് ഞമ്മ പറഞ്ഞ തമാശ .. ഇതാണ് തമാശ.

    ReplyDelete
  9. എല്ലാവര്‍ക്കും നന്ദി...ഇവിടെ വന്നതിനും..വായിച്ചതിനും...ചിരിച്ചതിനും...

    ReplyDelete
  10. "ചെവിക്കു കുഴപ്പമുള്ളവര്‍ ഒരു കാരണവശാലും രോഗം ഉണ്ടെന്നു സമ്മതിക്കൂലാ.."എന്നാലും ഇത്രേം പതീക്ഷിച്ചില്ല

    എന്റമ്മേ ചിരിച്ചു പതം വന്നു .

    ReplyDelete
  11. ഇനി മൌലാന ആശുപത്രിക്ക് മുന്‍പിലൂടെ പോകുമ്പോള്‍ എനിക്ക് ഈ കഥയാകും ഓര്‍മ്മ വരുന്നത്

    ReplyDelete
    Replies
    1. ഓര്‍മ്മ വരണം... നന്ദി.

      Delete
  12. തമാശ ആസ്വദിച്ചു....

    ReplyDelete